Poem: ഉരുളുന്ന ചക്രം























വെയിലത്ത് നിനക്കുവേണ്ടി -
തണല് വിരിച്ചിരുന്ന എന്നെ
വിറ്റുകാശാക്കാമെന്നു അറിഞ്ഞപ്പോൾ,
കൊത്തിചുരണ്ടി നീ -
എൻ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി.

അപ്പോൾ,
എൻ ഹൃദയത്തിൽ നിന്നും
പൊട്ടിയൊലിച്ചിറങ്ങിയ-
എൻ ചുടുരക്തത്തെ,
ഒരു തളികവച്ച് നിറച്ചെടുത്തു നീ.
അതിനുശേഷം,
നീയെന്നെ അടിച്ചുപരത്തി-
വെയിലത്ത് ഉണക്കാനിട്ടു.
വെയിലേറ്റു ഉണങ്ങിവരണ്ട എന്നെ
എവിടെയോ കൊണ്ടുപോയി-
വിറ്റുകാശാക്കി നീ !
വാങ്ങിയവനെന്നെ-
ആർക്കോവേണ്ടി ഉരുളുന്ന-
വണ്ടിച്ചക്രമാക്കി മാറ്റി.

ഇപ്പോൾ,
താങ്ങാൻ വയ്യാത്ത ഭാരവുംപേറി
ആർക്കോവേണ്ടി ഞാൻ
അതിവേഗത്തിൽ...
അവസാനമില്ലാതെ...
ദിശയറിയാതെ.... 
ഉരുണ്ടു പാഞ്ഞുകൊണ്ടിരിക്കുകയാണ്
..........................................................................
K.M.A Paruthikkadu

No comments:

Post a Comment

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...