വെയിലത്ത് തണൽ വിരിച്ചിരുന്ന
ആല്മരങ്ങളെ കാണ്മാനില്ല.
വെയിലത്ത് പട്ടം പറത്തിയിരുന്ന കുട്ടികളെയും.
രണ്ടു കൂട്ടരും വലിയ സന്തേശമാണ്
നമുക്ക് നൽകിയിരുന്നത്.
ആല്മരങ്ങളെ കാണ്മാനില്ല.
വെയിലത്ത് പട്ടം പറത്തിയിരുന്ന കുട്ടികളെയും.
രണ്ടു കൂട്ടരും വലിയ സന്തേശമാണ്
നമുക്ക് നൽകിയിരുന്നത്.
ആദ്യത്തേത് കഷ്ട്ടപ്പാടിൽ എന്നും-
താങ്ങായിരുന്ന കാരുണ്യമുള്ളവന്റെയും,
രണ്ടാമത്തേത് പ്രതീക്ഷ കൈവിടാത്ത
ഒരു ഇളം മനസ്സിന്റെയും.
ഓടിച്ചാടിനടന്നാൽ,
കയ്യും കാലും വളരും
വായിക്കാതെ വളർന്നാൽ,
മനസ്സും ചിന്തയും തളരും
………………………………..........
"ഞാൻ"
എന്ന ഭാവം !
"താൻ"
എന്ന ഭാവം !
നമുക്കുണ്ടൊരു
"വല്ലാത്ത" ഭാവം !!!!
……………………………...............
“ആരാരും അറിയാതെ,
മെല്ലെ മെല്ലെ
ചാറ്റിതുടങ്ങുന്നു.......
പെട്ടെന്ന് ചീറ്റി-
എല്ലാം അവസാനിപ്പിക്കുന്നു”
…………………………………………………..........
ഊതിവീർപ്പിച്ച മൂക്ക്
മുഖം കറുപ്പിച്ചുള്ള നോട്ടം
ഗൗരവത്തോടെയുള്ള ഒരു വിളി
അതുമതി തീരാ പിണക്കം തുടങ്ങാൻ
പുഞ്ചിരി വിരിഞ്ഞ മുഖം
സ്നേഹത്തോടെയുള്ള ഒരു വിളി
അതുമതി തീരാ പിണക്കം അവസാനിക്കാൻ
...............................................................................................
No comments:
Post a Comment