നോക്കൂ ഒരു കാര്യം പറയാനുണ്ട്













നോക്കൂ ഒരു കാര്യം പറയാനുണ്ട്.
ഒരു കാര്യമോ :??....
"അതെ ഒരു കാര്യം തന്നെ".
അതെന്താണ് ?? ......
"അതൊക്കെയുണ്ട്"
എന്നാൽ അതെന്താണ് ??
"അതൊക്കെ പറയാം"
ഒന്ന് പറയുമോ ?? ...
"പറയാമല്ലോ"
എങ്കിൽ വേഗം പറയൂ ...
"അങ്ങനെ വേഗത്തിൽ ഒന്നും പറയാൻ പറ്റത്തില്ല"
പിന്നെയോ ??
"ഇത്തിരി സമയം കാത്തിരിക്കേണ്ടി വരും"
ഇത്തിരി സമയം എന്ന് വച്ചാൽ ?? ...
" ഒരു ഔൺസ് സമയം"
ഒരു ഔൺസ് സമയമോ ?? .....
" അതെ ഒരു ഔൺസ് സമയം"
എന്നുവച്ചാൽ ?? ...
" ഒരു ടി സ്‌പൂൺ സമയം"
ഒരു ടി സ്‌പൂൺ സമയമോ ?? ...
'അതെ"
അങ്ങനെയും ഒരു സമയമുണ്ടോ ?? ...
"അതൊക്കെയുണ്ട്"
ഏതൊക്കെയുണ്ട് ?? ....
"ആ പറഞ്ഞതൊക്കെയുണ്ട്"
“ഓ അത് ശരി ...”
" ഏതു ശരി ??? "
"എന്നെ കളിപ്പിക്കുകയാണോ ??"
"കളിപ്പിക്കുകയൊന്നുമല്ല"
പിന്നെയോ ????
"കുളിപ്പിക്കുകയാണ്"
കുളിപ്പിക്കുകയോ ???
"അതെ കുളിപ്പിക്കുകയാണ്"
അതെന്തു കുളിയാണ് ???..
"സോപ്പ് തേച്ചു കുളി".
ഏതാ സോപ്പ് ???
"ക്ഷമയുടെ സോപ്പ്"
അങ്ങനെയുമൊരു സോപ്പുണ്ടോ ??
" അതൊക്കെയുണ്ട് "
ആദ്യം പറഞ്ഞ കാര്യം ഒന്ന് പറയുമോ ?
"ഓ പറയാമല്ലോ"
എങ്കിൽ വേഗം പറയൂ ...
“കാരണം ???? “
“ഞാൻ വളരെ തിരക്കിലാണ്”.
"ഓ അത് ശരി. എങ്കിൽ വേഗം പറയാം "
"ഇക്കാലത്തു ആർക്കും എന്താ ഒന്നിനും സമയം ഇല്ലാത്തത് ? "
ഓ അതായിരുന്നോ പറയാൻ ഉദ്ദേശിച്ചത് ???
" അതായിരുന്നു"
കഴിഞ്ഞോ ???
“ഇല്ലല്ലാ ...ഇനിയുമുണ്ട്”
എങ്കിൽ ഒന്ന് വേഗം പറഞ്ഞു തുലക്കൂ
"അങ്ങനെ പെട്ടെന്നൊന്നും പറഞ്ഞു തുലാക്കാനൊക്കില്ല"
എങ്കിലും ഒന്ന് വേഗം പറയൂ. ....പ്ലീസ്
" ഇക്കാലത്തു സ്നേഹം എന്താ കിട്ടാക്കനിയായി മാറിയത്?? "
"ഹാവൂ ..കഴിഞ്ഞല്ലോ."
ഇല്ല കഴിഞ്ഞിട്ടില്ല !
ഇനിയുമുണ്ടോ ??
"അതെ ഇനിയുമുണ്ട്"
"ഇനിയും ?"
" ഒന്നും കൂടിയുണ്ട് "
ഇത് പണ്ടാരം അടങ്ങിയല്ലോ.
" അങ്ങനെ പെട്ടെന്നൊന്നും അടങ്ങുകയില്ല"
എങ്കിൽ ഒന്ന് പറഞ്ഞു തുലക്കൂ.
എങ്കിൽ ഇതുംകൂടി പറഞ്ഞു തുലക്കാം.
"ജീവിതത്തിൽ കുറച്ചെങ്കിലും ഇല്ലായ്മകളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിക്കാത്തവർക്കൊന്നും കാര്യമായിട്ട് ആലോചനകളോ ചിന്തകളോ ഒന്നും ഉണ്ടാകുവാനിടയില്ല "
KMA.Paruthikkadu
………………………………………………………….
myunbrokenwings.blogspot.com

അറബിക്കടൽ തീരത്ത്















അങ്ങ് പടിഞ്ഞാറ് അതിവിശാലമായ അറബിക്കടലിനു മുകളിലൂടെ കാറ്റ് വളരെ ശാന്തമായി അടിച്ചുവീശി. അതു തീരത്തുണ്ടായിരുന്ന തെങ്ങോലകളെ തഴുകിതലോടി അങ്ങ് കടന്നുപോയി. തെങ്ങോലകൾ മെല്ലെ ഒന്നിളകി. വൈകാതെ കുഞ്ഞു തിരമാലകൾ ഒരു മുഴക്കത്തോടെ മലക്കം മറിഞ്ഞു തീരത്ത് വന്നു പരന്നു പരന്നു തീരെ ഇല്ലാതായി. അത് അവിടെ എഴുതിവെച്ച എന്തോ ഒന്ന് മായ്ച്ചുകളഞ്ഞു. അങ്ങ് ദൂരെ സൈലന്റ് വാലിയിൽ പെരുമഴ പെയ്തു അവിടെ നിന്നും ഒരു പുഴ പൊട്ടിയൊലിച്ചു ഒഴുകിയൊഴുകി ഇങ്ങ് അറബിക്കടലിൽ വന്നു ചേർന്നു. കടലിലെ ഉപ്പു വെള്ളം പാലത്തിനു കീഴെയുള്ള കടലുണ്ടി പുഴയിലേക്ക് ലയിച്ചു.. . കൂടെ ചെറു മീനുകളും ഹലാക്കിലെ കുറച്ചു മീനുകളും അങ്ങോട്ട്‌ നീന്തി. മീൻ പിടിക്കുവാൻ പാലത്തിനു മുകളിൽ സാധാരണക്കാരായ മനുഷ്യർ ചൂണ്ടയിട്ടു ക്ഷമയോടെ കാത്തിരുന്നു. സൂര്യൻ അസ്തമിക്കാറായി ഇളം ചുവപ്പ് നിറത്തിൽ അങ്ങ് ചക്രവാളത്തിൽ കുളിച്ചു കുട്ടപ്പനായി അങ്ങിനെ പുഞ്ചിരിതൂകി നില്ക്കുന്നു!........

എവിടെനിന്നോ പറന്നുവന്ന ഒരു പക്ഷി സുര്യന് കുറുകെ പറന്നുപറന്ന് അങ്ങ് ചക്രവാളത്തിൽ ലയിച്ചു.
കടലുണ്ടി പാലത്തിന്റെ മുകളിൽ നിന്നും അങ്ങ് ദൂരെ കിഴക്കോട്ടു നോക്കിയാൽ ഇടയ്ക്കിടെ യാത്രാ-തീവണ്ടികളും ചരക്കുതീവണ്ടികളും പുഴയ്ക്കു മുകളിലുള്ള പാലത്തിലൂടെ പോകുന്നത് കാണാം. ആ കാഴ്ച കണ്ടാൽ അടുക്കി വെച്ച തീപ്പെട്ടികൂടുകൾ ഇഴയുകയാണെന്നു തോന്നും. വീണ്ടും ഒന്നുംകൂടെ സൂക്ഷിച്ചു നോക്കിയാൽ നീളക്കൂടുതലുള്ള ഒരു ചേരട്ട അരിച്ചുപോവുകയാണെന്നെ തോന്നൂ. രാത്രിയാണ് കൂടുതൽ നന്നായി കാണുക. അത് കണ്ടാൽ ചുവപ്പ് നിറമുള്ള വെളിച്ചം പരത്തുന്ന നല്ലനീളമുള്ള ഒരു പാമ്പ് വളരെ ധൃതിപ്പെട്ടു എങ്ങോട്ടോ ഇഴഞ്ഞു പായുന്നത്പോലെ. വിഷം പുറത്തേക്കു ചീറ്റിക്കൊണ്ട്...... അപകട സൈറൻ മുഴക്കിക്കൊണ്ട്......

അഴിമുഖത്തെ ഓരങ്ങളിലെ പാറക്കെട്ടുകളിൽ ഇരുന്നുകൊണ്ട്, എവിടെനിന്നൊക്കെയോ വന്ന ആളുകൾ കടലിന്റെ സായാഹ്നഭംഗി ആസ്വദിക്കുകയാണ്. കടലിന്റെ ഇരംബല്‍ കേൾക്കുകയാണ് . അതിന്മേൽ യുവാക്കളായ ആണുങ്ങളും പെണ്ണുങ്ങളും പിന്നെ അവരുടെയൊക്കെ കൊച്ചുങ്ങളുമുണ്ട്. അവർ അങ്ങ് ചക്രവാളത്തിലേക്ക് കണ്ണുംനട്ടു ഇരിക്കുകയാണ് . അറബിക്കടലിന്റെ ഭംഗി ആസ്വദിക്കുകയാണ് . അതിലെ ഓളങ്ങളുടെ അതിലെ തിരമാലകളുടെ... കുളിര് അടിച്ചു വീശുന്ന ഇളംകാറ്റിന്റെ അസ്തമയ സൂര്യന്റെ . അങ്ങ് ദുരെ പറന്നുപോകുന്ന പറവകളുടെ . ഇടയ്ക്കു തിരമാലകളിൽ ഒഴുക്കിമറിയുന്ന തിരണ്ടിയുടെ …… കണ്ണെത്താ ദൂരത്തുകൂടെ സഞ്ചരിക്കുന്ന കപ്പലിന്റെ .അതിവിശാലമായ ആകാശത്തിന്റെ .

കടലുണ്ടി പുഴക്കരികിലൂടെ കിഴക്കോട്ടു വളഞ്ഞു തിരിഞ്ഞു ഏകദേശം ഒന്നൊന്നര മണിക്കൂർ തോണിയിൽ യാത്ര ചെയ്‌താൽ വള്ളിക്കുന്ന് ഗ്രാമത്തിലെ പരുത്തിക്കാട് ഇരുംബോതിങ്ങൾ കടവിൽ എത്താം. വേലിയേറ്റവും വേലിയിറക്കവും മാറുന്നതിനനുസരിച്ച് അവിടെ എത്തുന്ന സമയത്തിൽ അല്പം വിത്യാസം ഉണ്ടായിരിക്കും. വേലിയിറക്ക സമയത്ത് പോവുകയാണെങ്കിൽ അല്പ്പം കൂടുതൽ സമയം എടുക്കും. മോട്ടോർ ബോട്ടിൽ പോവുകയാണെങ്കിൽ ഒരു പത്തു മുപ്പതു മിനിറ്റ് കൊണ്ടും എത്തുവാൻ പറ്റിയേക്കും.

ഇരുമ്പോതിങ്ങൾ കടവിൽ എത്തുവാൻ രണ്ടു പാലങ്ങളുടെ അടിയില്ലൂടെ തുഴഞ്ഞു തുഴഞ്ഞു പോകണം... കൊട്ടക്കടവ് പാലവും, ഒലിപ്രം കടവ് പാലവും ..മന്ദം മന്ദം കൂടുതൽ ശക്തിയോടെ. ചെറു ഓളങ്ങളുടെയും കിളികളുടെയും കളകളാരവം ശ്രവിച്ചുകൊണ്ട്‌...

കടലുണ്ടിറെയിൽ പാലം എത്തുന്നതിനു മുന്ബുള്ള കണ്ടൽകാടുകളിൽ ദേശാടന കിളികൾ ചേക്കേറി യാടുന്നു .പിന്നെ അവിടെനിന്നും പറന്ന് അതിനടുത്തുള്ള തുരുത്തിയിലും വന്നിരിക്കുന്നു. അവയെല്ലാം  അതി വിദൂരമായ, ഒരുപാടു കാതങ്ങൾക്കു അകലെയുള്ള ദേശങ്ങളിൽ നിന്നും ആകാശത്തിലൂടെ പാറിപറന്നു വന്നെത്തി വിശ്രമിക്കുകയാണ്. അവയുണ്ടാക്കുന്ന  കളകളാരവ ശബ്ദം കാതിൽ മുഴങ്ങി കേൾക്കാം .പറക്കുമ്പോൾ അവറ്റകളുടെ ചിറകുകൾ അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്നു.

തോണിയിൽ പോകുമ്പോൾ പുഴയോരങ്ങളിൽ ചെരിഞ്ഞു വളഞ്ഞു കിടക്കുന്ന തെങ്ങോലകൾ കാറ്റിൽ ഇളകിയാടുന്നത്‌ കാണാം. ഇടയ്ക്കു ചെറു മീനുകളും വലിയ മീനുകളും ചാടിച്ചാടി വെള്ളത്തിലേക്ക്‌ തന്നെ വീഴും. ചെറു മീനുകൾ തെന്നിച്ചാടും .വലിയ മീനുകൾ നടുപ്പുഴയിൽ ഉയർന്നുയർന്നു ചാടും. പിന്നെ വെള്ളത്തിലേക്ക്‌ തന്നെ കൂപ്പു കുത്തും.അപ്പോൾ ഭ്ലും എന്ന ഒരൊറ്റ ശബ്ദം കേൾക്കാം. പുഴയോരങ്ങളിൽ പാരമീൻ വെട്ടുന്നതും കാണാം. അത് ചെമ്മീൻ കൂട്ടങ്ങളിൽ ഇര തേടുകയാണ്. അപ്പോൾ ഭ്ലും ഭ്ലും ഭ്ലും ശബ്ദം പുഴയോരങ്ങളിൽ മുഴങ്ങും..

...........................................
K.M.A Paruthikkadu



Poem: ഉരുളുന്ന ചക്രം























വെയിലത്ത് നിനക്കുവേണ്ടി -
തണല് വിരിച്ചിരുന്ന എന്നെ
വിറ്റുകാശാക്കാമെന്നു അറിഞ്ഞപ്പോൾ,
കൊത്തിചുരണ്ടി നീ -
എൻ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി.

അപ്പോൾ,
എൻ ഹൃദയത്തിൽ നിന്നും
പൊട്ടിയൊലിച്ചിറങ്ങിയ-
എൻ ചുടുരക്തത്തെ,
ഒരു തളികവച്ച് നിറച്ചെടുത്തു നീ.
അതിനുശേഷം,
നീയെന്നെ അടിച്ചുപരത്തി-
വെയിലത്ത് ഉണക്കാനിട്ടു.
വെയിലേറ്റു ഉണങ്ങിവരണ്ട എന്നെ
എവിടെയോ കൊണ്ടുപോയി-
വിറ്റുകാശാക്കി നീ !
വാങ്ങിയവനെന്നെ-
ആർക്കോവേണ്ടി ഉരുളുന്ന-
വണ്ടിച്ചക്രമാക്കി മാറ്റി.

ഇപ്പോൾ,
താങ്ങാൻ വയ്യാത്ത ഭാരവുംപേറി
ആർക്കോവേണ്ടി ഞാൻ
അതിവേഗത്തിൽ...
അവസാനമില്ലാതെ...
ദിശയറിയാതെ.... 
ഉരുണ്ടു പാഞ്ഞുകൊണ്ടിരിക്കുകയാണ്
..........................................................................
K.M.A Paruthikkadu

ഇമ്മിണി വലിയ ചിന്തകള്



വെയിലത്ത്‌ തണൽ വിരിച്ചിരുന്ന
ആല്മരങ്ങളെ കാണ്മാനില്ല.
വെയിലത്ത് പട്ടം പറത്തിയിരുന്ന കുട്ടികളെയും.
രണ്ടു കൂട്ടരും വലിയ സന്തേശമാണ്
നമുക്ക് നൽകിയിരുന്നത്. 

ആദ്യത്തേത് കഷ്ട്ടപ്പാടിൽ എന്നും- 
താങ്ങായിരുന്ന കാരുണ്യമുള്ളവന്റെയും,

രണ്ടാമത്തേത് പ്രതീക്ഷ കൈവിടാത്ത
ഒരു ഇളം മനസ്സിന്റെയും.
...................................................................................................

ഓടിച്ചാടിനടന്നാൽ,

കയ്യും കാലും വളരും 


വായിക്കാതെ  വളർന്നാൽ,


മനസ്സും ചിന്തയും  തളരും

………………………………..........

"ഞാൻ" 

എന്ന ഭാവം !

"താൻ" 

എന്ന ഭാവം ! 

നമുക്കുണ്ടൊരു 

"വല്ലാത്ത" ഭാവം !!!! 
……………………………...............

“ആരാരും അറിയാതെ,


മെല്ലെ മെല്ലെ

ചാറ്റിതുടങ്ങുന്നു.......

പെട്ടെന്ന് ചീറ്റി- 

എല്ലാം അവസാനിപ്പിക്കുന്നു”
…………………………………………………..........

ഊതിവീർപ്പിച്ച മൂക്ക് 

മുഖം കറുപ്പിച്ചുള്ള നോട്ടം 
ഗൗരവത്തോടെയുള്ള ഒരു വിളി 
അതുമതി തീരാ പിണക്കം തുടങ്ങാൻ 

പുഞ്ചിരി വിരിഞ്ഞ മുഖം 

സ്നേഹത്തോടെയുള്ള ഒരു വിളി 
അതുമതി തീരാ പിണക്കം അവസാനിക്കാൻ
...............................................................................................


Poem: ഉമ്മാ ... ഇങ്ങള് ഓർക്കുന്നില്ലേ ?...



























ഉമ്മാ ... 
ന്റെ പൊന്നുമ്മാ !
ഇങ്ങള് ഓർക്കുന്നില്ലേ ?....

ടെൻഷനില്ലാതെ,
ഭാവിയെകുറിച്ചുള്ള-
തെല്ലും പേടിയില്ലാതെ...
അരയ്ക്കു പാകമല്ലാത്ത ട്രൌസറും,
കീറിയ കുടുക്കറ്റുപോയ-
കുപ്പായവും ഇട്ട് 
മൂക്കിൽനിന്നൊലിപ്പിച്ച് ,
ചാണകം തേച്ചു മിനുക്കിയ -
മുറ്റത്തിലൂടെയും, 
കുപ്പിച്ചില്ലുകളാലും -
കാരമുള്ളുകളാലും -
നിറഞ്ഞ തൊടിയിലൂടെയും, 
മത്തൻ വള്ളികൾ -
പിണഞ്ഞു കിടക്കുന്ന 
പാറപ്പുറത്തിലൂടെയും 
ഉരുളൻകല്ലുകൾ നിറഞ്ഞ 
കട്ട്റോഡിലൂടെയും 
ഓടിച്ചാടിനടന്നിരു ഒരുകാലം 
എനിക്കുണ്ടായിരുന്നില്ലേ ?? ..

ഇങ്ങള് ഓർക്കുന്നില്ലേ ?..

പ്രഭാതം -
പൊട്ടിവിടർന്നാൽ
മദ്രസയിൽ പോകണം.
പിന്നെ സ്കൂളിലും ....
സ്കൂൾ വിട്ടുവന്നാൽ-
സൂര്യൻ അങ്ങ് പടിഞ്ഞാറ് 
അസ്തമിക്കുന്നത് വരെ
കൂട്ടുകാരോടൊത്തു
തൊട്ടുകളിച്ചിരുന്നില്ലേ..
അടുത്തുള്ള ചെനയിൽനിന്നും 
തവളാപൊട്ടലിനെ-
കുഞ്ഞി കൈകൾ 
ചേർത്തുപിടിച്ചു -
കോരിയെടുത്തിരുന്നില്ലേ ?? ...

പൂതുംബിയെയും 
പൂബാറ്റയെയും 
പതുങ്ങി പതുങ്ങി 
പിന്നിൽ നടന്നു പിടിച്ചിരുന്നില്ലേ ?
നീലാകാശത്തേക്കു
അപ്പൂപ്പൻ താടി-
ഊതി പറപ്പിച്ചിരുന്നില്ലേ ?...

രാത്രി സൂര്യൻ കണ്ണൂ ചിമ്മിയാൽ 
എൻ കുഞ്ഞു വായിൽ കൊള്ളാത്ത 
ഇങ്ങളുടെ വലിയ ഉരുള 
കൊത്തിയെടുത്ത് ഓടിരുന്നില്ലേ ?..

ഇങ്ങള് പറഞ്ഞു തരുന്ന,
പൂമ കുട്ടിയുടെ ,
കഥകൾ കേട്ടുറങ്ങണം -
എന്ന ചിന്തകൾ മാത്രം
അന്ന് മനസ്സിൽ -
കൂടുകൂട്ടിയിരുന്നില്ലേ ?..

ഉമ്മാ ... 
ഇങ്ങള് ഓർക്കുന്നില്ലേ ??...

സുബിഹിബാങ്കു
വിളിച്ചാലും
പൂവൻ കോഴികൂവിയാലും
കാക്ക കരഞ്ഞാലും
സൂര്യൻ കുട്ടപ്പനെപോലെ
കിഴക്കുദിചാലും
കൂസലില്ലാതെ ചുരുണ്ടുകൂടി
കിടക്കുമ്പോൾ
ഇങ്ങള് വിളിക്കും:

"
മോനെ, എണീക്കിണില്ല്യെ ? 
സമയം എത്രായിന്നറ്യോ
വേഗം എണീക്ക്. 
ഇല്ല്യെങ്കിൽ ഉസ്താദിന്റെ
അട്ത്ന്നും ചുട്ട അടികിട്ടും"

ഉടനെ ഞെട്ടി കണ്ണ് തിരുമ്മി
ഒരു എണീക്കലാണ്
പിന്നെ കക്കൂസിലേക്ക് 
പായും.
അതുകഴിഞ്ഞാൽ
കറുകറുത്ത ഉമിക്കരി കൊണ്ട്
ഞാൻപല്ല് തേച്ചിരുന്നില്ലേ ???..

ഉമ്മാ ... 
ഇങ്ങള് ഓർക്കുന്നില്ലേ ??...

ട്രൌസറും
കുപ്പായവും ധരിച്ച്
തലയിൽ ഒരു
വെള്ളത്തൊപ്പിയും ഇട്ട്
ഒരു സുലൈമാനിയും അടിച്ചു
വേഗം മദ്രസയിലേക്ക് ഓടും .
മദ്രസയിൽ
എത്തുമ്പോഴേക്കും
ബെല്ലടിച്ചു ക്ലാസ്സ്‌
തുടങ്ങിയിട്ടുണ്ടായിരുന്നില്ലേ ??? ..

മദ്രസവിടാൻ സമയമായാൽ
ഒരു ബെല്ലടിക്കും
അപ്പോൾ കുട്ടികൾ
ഒരുമിച്ചു ചൊല്ലും:
"സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ലല്ലാഹു അലൈഹിവ സല്ലം ..."

ബെല്ലടിച്ചാൽ വീട്ടിലേക്കു
ഒരു ഓട്ടം വെച്ച് കൊടുക്കും .
ഓടുമ്പോൾ ആദംകുട്ടിക്ക
ചായ പീടികയിൽ നിന്നും
ചായ പാരുന്നുണ്ടാകും..
ഇരു കൈകളും
വിട്ടു പിടിച്ചു കൊണ്ട്
ഒരു കൈ താഴെയും
ഒരു കൈ ഉയരത്തിലും
പിടിച്ചുകൊണ്ട്...

ഉമ്മാ ... 
ഇങ്ങള് ഓർക്കുന്നില്ലേ ??...

വീട്ടിലെത്തുമ്പോൾ ഇങ്ങള്
ചപ്പാത്തിയോ
കുഞ്ഞിപത്തിരിയോ
ഉണ്ടാക്കുന്നുണ്ടാവും..
അതിന്റെ മാവെടുത്ത്‌
കിളിയും, താറാവും
ഞാൻ ഉണ്ടാക്കി -
കളിച്ചിരുന്നില്ലേ ??...

ചായ കുടിച്ചാൽ
ഉടനെ കുളിക്കണം.
ട്രൌസറും കുപ്പായവും
അഴിച്ചുവെച്ചു
നേരെ കിണറ്റിൻ
വക്കിലേക്ക്‌ ഞാൻ ഓടും..

കിണറ്റിൽ നിന്നും
വെള്ളം കോരി
ഇങ്ങള് എന്റെ തലയിൽ 
ഒഴിക്കുമ്പോൾ
ഒരു കുളിരാണ്.
വെള്ളം ഒഴിക്കുമ്പോൾ
ഞാൻ തുള്ളിച്ചാടിയിരുന്നില്ലേ ??? ..

കാലിലെ നഖവും
വിരലുകളും മടമ്പും
മിസ്‌ വാക്ക് കൊണ്ട്
ഉരച്ചു വൃത്തിയാക്കാൻ
അലക്കു സോപ്പ് !
ശരീരം മൊത്തം തേക്കുവാൻ
കുളി സോപ് !
വീണ്ടും വെള്ളമൊഴിച്ചു
ഞാൻ കുളിമുറിയിലേക് 
ഓടിയിരുന്നില്ലേ ??? ...

തോര്തിക്കഴിഞ്ഞാൽ
ബെഡ് റുമിലേക്കോടും
ഇങ്ങള് അലക്കിയ 
അലമാറയിൽ അടുക്കിവെച്ച 
ട്രൌസറുംകുപ്പായവും എടുത്തിടും..
കണ്ണാടിയിൽ നോക്കി-
മുടിയൊന്ന് സ്റ്റൈലാക്കും
പൌഡർ എടുത്തിടും.

ഇങ്ങളുടെ മുത്തവും വാങ്ങി..
സ്ലൈറ്റും പെന്സിലും പിടിച്ചു
കുഞ്ഞിക്കാൽ വെച്ച് ...
ഞാൻ വീട്ടിൽ നിന്നും 
ഇറങ്ങി നടക്കുമ്പോൾ
ഇങ്ങളുടെ കണ്ണ് നിറഞ്ഞിരുന്നില്ലേ ??...
..............................
കെ. എം .എ


ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...