Poem: പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ് !!

















കാലത്തിന്റെ ഈ കുത്തിയൊലിച്ചു പോക്കുകാണുമ്പോൾ,
പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ് !!

കരയുന്ന കുഞ്ഞിന് അമ്മിഞ്ഞപ്പാൽ പാനംചെയ്തവളിന്നു-
കൈയിൽ കിട്ടിയതെടുത്തു  ആഞ്ഞു തലക്കടിക്കുകയാണ് ....

പൂവിനേയും പൂമ്പാറ്റയെയും  കണ്ടുനടന്ന കുഞ്ഞിക്കാലുകളിന്നു
കടലാസിൽ എ പ്ലസ് കിട്ടുവാൻ  രാവുംപകലും ഒറ്റക്കിരിക്കുകയാണ്.

എഴുതാനറിയാത്തവന് തറപറ പറഞ്ഞുതന്നവനിന്നു -
ആളെ കുത്തിനിറച്ചു  നോട്ടുകെട്ടുകളെണ്ണുന്ന തിരക്കിലാണ്..

നീറും മനസ്സിന്റെ  ചിന്തകളെ ആറ്റിനീട്ടിയൊഴിച്ചവനിന്നു -
വെറും രണ്ടുകാൽ മാത്രമുള്ള  ചുണ്ടനങ്ങാത്ത മിണ്ടാപ്രാണിയാണ്....

ദൈവത്തിന്റെ മദ്ഹ് കുഞ്ഞാടുകൾക്കു ഓതിനടന്നവനിന്നു-
പുറത്തുചാടുന്ന വാക്കിന്റെ എണ്ണത്തിന് വിലചോദിക്കുകയാണ്...

ഇടനെഞ്ചിൽ പലവട്ടം  തൊട്ടുനോക്കിയിരുന്നവനിന്നു -
കത്തിയെടുക്കുകയും മരുന്നുവിൽക്കുകയും ചെയ്യുകയാണ് ..

നാട് നന്നാക്കുവാൻ വെള്ളയുടുപ്പിട്ടു ഇറങ്ങിതിരിച്ചവനിന്നു -
ആരും കാണാത്ത കീശവീർപ്പിച്ചു ലോകം ചുറ്റിത്തിരിയുകയാണ്.

തലപ്പാവും, ചന്ദനകുറിയും, കുരിശും ധരിച്ചുനടന്നവരിന്നു-
ചുടുചോരയുടെ നിറം മണത്തുനോക്കി നടക്കുകയാണ്.

വൈകിട്ട് പാറപ്പുറത്തിരുന്നു സൊറപറഞ്ഞിരുന്നവരിന്നു -
നാലിഞ്ചു വലുപ്പമുള്ള സ്‌ക്രീനിൽ തല പൂഴ്ത്തിവെച്ചിരിക്കയാണ്.

കാലത്തിന്റെ ഈ കുത്തിയൊലിച്ചു പോക്കുകാണുമ്പോൾ,
പറയാതെ വയ്യാ.. ഈ പോക്ക് കടലിലേക്കാണ്...
................................................


Drawing : (Courtesy)

കെ .എം .എ പരുത്തിക്കാട്. 

2 comments:

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...