ഹലമോളുടെ പുന്നാര "താത്തു"

ഞാനിപ്പോൾ എം എച്ച് അപാർട്മെൻ്റ്  കെട്ടിടത്തിലാണ് താമസിക്കുന്നതെന്ന് ദുനിയാവിലെ എല്ലാ കുട്ടികളും അറിയാനിടയില്ല. എങ്കിലും കണ്ടാലറിയുന്നവർക്കും വേണ്ടപ്പെട്ടവർക്കും അറിയാവുന്ന കാര്യവുമാണ്. നാല് നിലകളാൽ സമ്പന്നമായ അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെയുളള  അപാർട്മെൻ്റ് കെട്ടിടമാണിത്. താമസിക്കുന്നവവരൊക്കെ അത്യാവശ്യതിന്  പത്രാസൊക്കെ ഉള്ളവരാണെന്ന് കണ്ടാലറിയാം. എന്നിരിക്കെ ഇവിടെ എത്ര ഫ്‌ളാറ്റുകളുണ്ട് എന്നാണ് സന്തർശകരായ ചിലർക്കെല്ലാം അറിയേണ്ടത്. ഓരോ നിലയിലും രണ്ടുമൂന്ന് ഫ്ളാറ്റുകളുണ്ട് എന്നുള്ളത് നേരാണ്. അങ്ങനെവരുമ്പോൾ നാല്  നിലകളിലായി പത്തുപന്ത്രണ്ട് ഫ്ലാറ്റുകൾ ഉണ്ടാകുവാനിടയുണ്ട്. അപ്പോള് ഓരോ ഫ്ലാറ്റിലും രണ്ട് വലിയവരും അവരുടെയൊക്കെ  കൊച്ചുംങ്ങളുംവെച്ച് കൂട്ടുമ്പോൾ മൊത്തം ഒരു പത്ത്നാൽപതു പേരുണ്ടാകൂവാനിടയുണ്ട്. എന്നിരുന്നാലും എല്ലാവരും കാര്യമായി ഒച്ചയും ബഹളങ്ങളും  ഉണ്ടാക്കാതെ ആർക്കും ബുദ്ധിമുട്ടും ഒന്നും ഉണ്ടാക്കാതെ അവനവൻ്റെ കാര്യങ്ങളും നോക്കിയങ്ങിനെ ഒരുവിധം ഒത്തൊരുമിച്ച് കഴിഞ്ഞു കൂടുകയാണ്.

ഇവിടം ഗ്രാമപ്രദേശമായതുകൊണ്ട്  അന്തരീക്ഷം പൊതുവെ ശാന്തസുന്തരമാണ്. കാര്യമായിട്ട് ഒച്ചയും ബഹളങ്ങളൊന്നുമില്ല. മുകളിലത്തെ നിലയിൽനിന്നും പാത്രം വീഴുന്ന ശബ്ദംവരെ കേൾക്കാം. പുറത്ത് വഴിയുടെ ഒരു വശത്തായി കൂടുതൽ ഉയരത്തിലല്ലാതെ അവിടെയും ഇവിടേയുമായി ക്യാമറ ഫിറ്റ്ചെയ്ത് വച്ചിട്ടുണ്ട്. കൂടുതൽ വിക്രസും തരികിടയും കാണിക്കുന്നവരെ ഒപ്പിയെടുക്കുവാനും പിടികൂടാ നുമായ് എപ്പോഴും അനങ്ങാതെ അങ്ങിനെ നിൽക്കുകയാണ്. അതിനാൽ ഇവിടെ സെക്യൂരിറ്റിക്കും കുറവൊന്നുമില്ല. അതിനാൽ തന്നെ എല്ലാവരും വളരെ സൂക്ഷിച്ചാണ് ഈവഴി കടന്നുപോകുന്നത് എന്ന് ഞാൻ പറയുന്നതല്ല എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നതാണ്. എങ്കിലും ഇതിലൂടെ കടന്നുപോകുമ്പോൾ വളഞ്ഞൊഴുകുന്ന തോടും അതിൽ നീന്തി തുടിക്കുന്ന മീനുകളും, അതി വിശാലമായ വയലും, ചൂണ്ടിയിട്ടു മീൻ പിടിക്കുന്നവരെയും, പാറിപ്പറക്കുന്ന പറവകളെയും കാശൊന്നും കൊടുക്കാതെ തന്നെ കാണാൻ കഴിയുന്നതാണ്.

എനിക്ക് കൂട്ടിനായ് കാര്യമായിട്ട് കൂടെയുള്ളത് രണ്ടു വയസ് മാത്രം പ്രായമുള്ള എൻ്റെ കൊച്ചുമോളാണ്. ഹല എന്നാണ് അവൾക്ക് ഞങൾ പേരിട്ടിരിക്കുന്നത്. എങ്കിലും ഇലു  എന്നാണ് ഞങൾ അവൾക്ക് ഓമനപേരിട്ടു വിളിക്കുന്നത്. അങ്ങിനെയൊക്കെ ആണെങ്കിലും അവള് തന്നെത്താൻ വിളിക്കുന്നത് "ഇളൂ" എന്നാണ്. തരം കിട്ടുമ്പോഴെല്ലാം ഫ്‌ളാറ്റിനുള്ളിൽ അവള്  അങ്ങോട്ടും ഇങ്ങോട്ടും ഗമയിൽ നടക്കും. ഞാനതെല്ലം കൗതുകത്തോടെ നോക്കി നിൽക്കും. ഒരു കുട്ട നിറയെ അവളുടെ കളികോപ്പുകളാണ്. എല്ലാം തന്നെ ഞങൾ നാട്ടിൽ പോകുമ്പോൾ അവളുടെ ഇപ്പപ്പായും ഇമ്മമ്മായും അപ്പോഴും ഇപ്പോഴുമായി വാങ്ങിച്ചുകൊടുത്തത്താണ്. എങ്കിലും അതെല്ലാം അവൾക്ക് മടുത്ത മട്ടാണ്. അതിനാൽ  പെർമിഷൻ കിട്ടുന്നതിന് മുമ്പ്തന്നെ ഇടക്കൊക്കെ എൻ്റെ മടിയിൽ കയറി വന്നിരിക്കും. ഞാനവളെ സ്‌നേഹത്തോടെ തലോടും, ഇളം കവിളിൽ പുന്നാര മുത്തം തുരുതുരാ ഫ്രീയായി കൊടുക്കും.


എനിക്ക് ക്രിക്കറ്റ് കളി കാണുവാനും, ഇടയ്ക്കൊക്കെ കൂടപ്പിറപ്പുകളെ ഒതുക്കുവാനും, സമാധാനം കിട്ടുവാനുമായ്  ഞാനൊരു ടിവി മോണിറ്റർ വാങ്ങിവെച്ചിട്ടുണ്ട്. ഡൈനിംഗ് ഹാളിലൂള്ള മേശപ്പുറത്താണ് അതിനെ കൊണ്ടുവന്നു  ഇരുത്തിയിരിക്കുന്നത്. തരം കിട്ടുമ്പോഴൊക്കെ അതിലേക്ക് കൈ ചൂണ്ടികൊണ്ട് ഹലമോൾ പറയും:


മ്മാ.... താത്തു" 


കാത്തു എന്ന് പേരുള്ള കുട്ടികൾക്ക് പ്രിയപ്പെട്ട ഒരു കാർട്ടൂണുണ്ട്. അത് ഇട്ടു കൊടുക്കാനാണ് അവള് പറയുന്നത്. ആരെങ്കിലും അത് ഇട്ടു കൊടുക്കേണ്ട താമസം കാത്തു കൂട്ടുകാരോടൊത്ത് കളിക്കുന്ന രംഗങ്ങൾ നല്ല അനുസരണയുള്ള കുട്ടിയായി ഒന്നും മിണ്ടാതെ വട്ടകണ്ണുകളോടെ അവൾ കണ്ടുകൊണ്ടിരിക്കും. പരിപാടി കഴിയുകയോ നിൽക്കുകയോ ചെയ്താൽ അവള്    തേങ്ങി കരയുവാൻ തുടങ്ങും:


" മ്മാ ... താത്തു.. താത്തു.."


ഇടക്കൊക്കെ ഞാൻ പുറത്തിറങ്ങി നടക്കാറുണ്ട്. പുറത്തെ ശുദ്ധമായ വായു ശ്വസിച്ച് മനസ്സു ഫ്രഷ് ആക്കുകയാണ് മെയിൻ  ഉദ്ദേശം. നടക്കുമ്പോൾ കഥ എഴുതാനുള്ള ആശയവും കിട്ടും. കുറച്ചു നേരം പ്രകൃതിയുടെ പച്ചപ്പും നോക്കികണ്ട്  നടക്കും. നടക്കാൻ ഇറങ്ങുമ്പോൾ ഇടയ്ക്ക് ഹല മോളും കൂടെ വരാറുണ്ട്. ഞാന് പുറത്തേക്ക് പോകുവാൻ തയാറാകുമ്പോഴേക്ക് അവൾക്ക് കാര്യം പിടികിട്ടും. അവള് ആദ്യം വാതിലിനു പുറത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് എന്നെ മാടിവിളിക്കും. 


" പ്പാ....ആയി" 

ആയി ഏന്നാൽ വരൂ എന്നാണ് അവള് ഉദ്ദേശിക്കുന്നത്. ഇതെല്ലാം അവളുടെ മാത്രം ഭാഷയാണ്. ഇങ്ങനെ വേറെയും പല വാക്കുകളുണ്ട്. എല്ലാം തന്നെ സന്ദർഭങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കി എടുക്കുന്നതാണ്. ഇറങ്ങുമ്പോൾ അവള് സ്വയം ചെരിപ്പ് ഇട്ടുനോക്കാൻ ശ്രമിക്കും. കാണേണ്ട താമസം   ഞാനവളെ സഹായിക്കും. ഞങൾ ഇറങ്ങി നടക്കുമ്പോൾ അവളെൻ്റെ  ഇടതു കൈയിലെ വിരൽ പിടിക്കും. ഞങൾ ഒരുമിച്ച് മെല്ല മെല്ലെ  മുന്നോട്ട് നടന്നു നീങ്ങും.

k.m.a paruthikkadu 


Image Courtesy: 

Google Gemini image generator 

തൊടിയിലെ മാവെല്ലാം പൂത്ത കാലം




                                                                          



പ്രവാസിയായ സാബുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു അവൻ്റെ ബാല്യകാലത്തെ കുറിച്ചും നാടിനെ കുറിച്ചും ഓർക്കുക എന്നത്. വിരഹ വേദന അനുഭവിക്കുന്ന ചൂടുള്ള മനസ്സിന് അതൊരു താൽക്കാലികമായ  ആശ്വാസമായിരുന്നു. ഇളം തണുപ്പായിരുന്നു. 

ഒരിക്കല് മനസ്സ് വല്ലാതെ ചൂട് പിടിച്ചപ്പോൾ അവൻ അവൻ്റെ കുട്ടിക്കാലം അറിയാതെ ഓർത്തുപോയി.

സാബു മോനും കുടുംബവും തറവാട് വീടിൻ്റെ അപ്പുറത്തുള്ള പറമ്പിൽ പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കുന്നത് വരെ അവർ തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് നിലയുള്ള ഓട്പാകിയ പഴയ വീടാണ് തറവാട്. പ്രായം ഇച്ചിരി തളർത്തിയിട്ടുണ്ട്. മുറ്റമെല്ലാം ചാണകം കലക്കിയ കളിമണ്ണ് തേച്ചു മിനുക്കിയിട്ടുണ്ട്. തറവാടിന് ചുറ്റുമായി ഒരു ഏക്കറയോളം തൊടിയുണ്ട്. തൊടിയെല്ലാം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കി വച്ചിരിക്കുന്നു.

തറവാട് തൊടിയെലാം പച്ചപിടിച്ചു കിടക്കുന്നു. അതിൽ നെൽകൃഷിയുണ്ട്. പലതരം മരങ്ങളും പുല്ലുകളൂമുണ്ട്. പടിഞ്ഞാറ് നിന്നും പാഞ്ഞുവന്ന കാറ്റിൽ ആടി കളിക്കുന്ന നെൽക്കതിരുകൾ !  ഒരുപാട് തെങ്ങുകളുണ്ട്. അതിൽമേലെല്ലാം ഒരുപാടൊരുപാട് തേങ്ങ കളുമുണ്ട്. വലി കഴിഞ്ഞാൽ കൂട്ടിയിടുന്ന തേങ്ങകൾ. കൂട്ടിയിട്ട ചകിരികൾ. വെള്ളം കയറി നിൽക്കുന്ന ചിരട്ടകൾ. കൂട്ടാൻ കഴിയുമോ ?

തൊടിയിൽ ഒത്തിരി പ്ലാവുകളൂണ്ട്. അതിൽ വരിക്ക പ്ലാവുണ്ട്. പഴം ചക്ക കായ്ക്കുന്ന പ്ലാവുമുണ്ട്. അതിൻമേലെല്ലാം കുരുമുളക് വള്ളികൾ വളർത്തിയിരിക്കുന്നു. കുരുമുളകല്ലാം നന്നായി കായ്ച്ചു കിടക്കുന്നു. കൃഷികളെലാം സാബുവിൻ്റെ വല്ല്യൂപ്പയുടേതാണ്. അതായത് ഉപ്പയുടെ ഉപ്പ. ഇപ്പാപ്പ എന്നാണ് കുട്ടികൾ വല്യുപ്പയെ വിളിക്കുന്നത്. ഇമ്മാമ എന്ന് വല്യുമ്മയെയും വിളിക്കുന്നു. ഇമ്മാമയുടെ ചൂണ്ടു വിരൽ മാത്രം മടക്കുവാൻ കഴിയുകയില്ല. പണ്ടെങ്ങോ ഒരു പരിക്ക് പറ്റിയതാണ്. അതിനു ശേഷം ആ വിരൽ മടക്കാൻ കഴിയാറില്ല. ആ വിരലും വെച്ച് ഇമ്മാമ  എത്രയോവട്ടം ചായ ക്ലാസിൽ നിന്നും സ്പൂണിൽ കോരി സാബുവിന് കൊടുത്തിട്ടുണ്ട്. അവൻ അതെല്ലാം ഒറ്റ വലിക്ക് കുടിച്ചിട്ടുമുണ്ട്. വലിയവരെല്ലാം ആ കാഴ്ച നോക്കി എത്രയോവട്ടം നിന്നിട്ടുമുണ്ട്.

കുരുമുളക് പറിക്കുന്ന കാലം വന്നാൽ ദാമോദരേട്ടൻ വീട്ടിൽ വരും. ദാമോദരേട്ടൻ കുപ്പായം ഇടാറില്ല.  മുറ്റത്തെ തിണ്ടിൽ വന്നിരിക്കും. വന്ന ഉടനെ തന്നെ മൂപ്പർക്ക് കട്ടൻ ചായ കിട്ടണം. ഇമ്മാമ സ്റ്റീൽ ക്ലാസിൽ ചായ കൊടുക്കും. കുറച്ച് നേരം രണ്ടാളും വർത്തമാനങ്ങൾ പറഞ്ഞിരിക്കും. അപ്പോഴേക്കും ചായ കുടിച്ചു തീരും. 

ദാമോദരേട്ടൻ കുരുമുളക് പറിക്കുവാൻ മരത്തിന്മേൽ കയറും. അരയിൽ കുരുമുളക് പറിച്ചിടാനുള്ള ഒരു സഞ്ചിയുമുണ്ടാകും.  കയറുമ്പോൾ മരത്തിൻമേലുളള ചോണനുറുമ്പെല്ലാം മേത്ത് കയറും. പറിച്ചു കഴിഞ്ഞാൽ താഴേക്കിറങ്ങും. എങ്കിലും കുരുമുളകിൻ്റെ കുറച്ചു  ഇല്ലികൾ ആരുംകാണാതെ അവിടെ തന്നെ കിടപ്പുണ്ടാകും. കുട്ടികൾ അതെല്ലാം മരത്തിൽ കയറി പറിക്കും. കുട്ടികൾക്കും ഉറുമ്പിൻ്റെ കടി കിട്ടും. പറിച്ച കുരുമുളകെല്ലാം കുട്ടികൾ ഒരു ചിരട്ടയിലാക്കും. എന്നിട്ട് അതുമായി ഇപ്പാപ്പയുടെ അടുത്തേക്കോടും. അവരെ കാണേണ്ട താമസം ഇപ്പാപ്പക്ക് സന്തോഷമാകും. എത്ര ചിരട്ടയിൽ കുരുമുളകുണ്ട് എന്ന് നോക്കും. അതിനനുസരിച്ച് അവർക്ക് പൈസ കൊടുക്കും. 50 പൈസയും, ഒരു രൂപയും, രണ്ടു രൂപയും എല്ലാം കിട്ടാറുണ്ട്. കിട്ടേണ്ട താമസം കുട്ടികൾ അതുമായി അടുത്തുള്ള ബാലേട്ടൻ്റെ പീടികയിലേക്ക് പാഞ്ഞുപോകും. എല്ലാവരുടെയും പൈസ ഒരുമിച്ച് കൂട്ടി സോഡ വാങ്ങി കുടിക്കും. എല്ലാവർക്കും ഒന്നോ രണ്ടോ മുറുക്ക് കുടിക്കാൻ  കിട്ടും. സോഡ കുടിക്കുമ്പോൾ ആരോ നാവിനെ ഇറുക്കുന്നതുപോലെ...

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി മുക്കിലും മൂലെയിലുമായി പലതരം മാവുകൾ ഉണ്ടായിരുന്നു. അതിൽ ഗോമാവുണ്ട്. കാമ്പര് മാവുണ്ട്. പുളിച്ച് മാവുണ്ട്. എല്ലാ തരം മാവുമുണ്ട്. കാംബറ് മാവിന്മേൽ നലവണ്ണം മാങ്ങ കായ്ച്ചിരുന്നു. ഒരു ദിവസം രാത്രി പെരുങ്കാറ്റടിച്ചപ്പോൾ  കാംബര് മാവ് മറിഞ്ഞു വീണു. മറിഞ്ഞു വീഴുന്ന ശബ്ദം എല്ലാവരും കേട്ടിട്ടുണ്ടാകണം. അയൽവാസികളും കേട്ടിട്ടുണ്ടാകണം. പുളിച്ചി മാവ് മേൽപ്പോട്ട് വളരെ ഉയർന്നാണ് വളർന്നിരുന്നത്. അതിനാൽ മാങ്ങ പറിക്കാൻ പ്രയാസമാണ്. എറിഞ്ഞു വീഴ്‌ത്താനും ഏടെങ്ങേറാണ്. മാങ്ങക്കാണെങ്കിൽ നല്ല പുളിയുമാണ്.  എങ്കിലും പഴുത്തു കഴിഞ്ഞാൽ മാങക്ക് നല്ല മധുരമുണ്ടായിരുന്നു. നല്ലവണ്ണം പഴുത്ത മാങ്ങയുടെ മണം! കിളികൾ കൊത്തിയിടുന്ന മാങ്ങകൾ താഴെ പാറപുറത്ത് ചിതറി കിടക്കുന്നു.

തറവാട് തൊടിയിൽ അവിടെയും ഇവിടെയുമായി രണ്ടു മൂന്ന്  ഗോമാവുകളും തല ഉയർത്തി നിന്നിരുന്നു. എല്ലാം അത്യാവശ്യത്തിന് ഉയരവും വലിപ്പവും ഉണ്ടായിരുന്നു. നിറയെ ശീഘരങ്ങളുള്ള പടർന്നു പന്തലിച്ച മാവുകൾ. അതിൻ്റെ ചില കൊമ്പുകളിൽ ആവശ്യമിലാത്ത ഇത്തിൽകണ്ണികളും വളർന്നിട്ടുണ്ട്. 

വേനൽക്കാലമായാൽ മാവുകളെല്ലാം പൂക്കും. കാറ്റടിക്കുമ്പോൾ മൂക്കിലേക്ക്  കയറിവരുന്ന മാവ് പൂത്ത മണം! ദിവസങ്ങൾക്കകം പൂക്കളെല്ലാം കണ്ണിമാങ്ങകൾ ആയി മാറും. കണ്ണിമാങ്ങകൾ നിലത്തു വീഴാൻ തുടങ്ങും. സാബുവും അവൻ്റെ കളിക്കൂട്ടുകാരായ സമദും ജാവിദും കണ്ണിമാങ്ങകൾ ഓരോന്നായി പെറുക്കി എടുക്കും. കടിച്ചു നോക്കുമ്പോഴുള കണ്ണിമാങ്ങയുടെ ചമർപ്പ്! ഇളം അണ്ടിയുടെ കൈപ്പ് ചൊയ !  ഞെട്ടുള്ള ഭാഗം ചുമരിൽ ഉരതി അതിൻ്റെ കറ നീക്കും.

കുറച്ച് നാളുകൾ കഴിയുമ്പോൾ കണ്ണി മാങ്ങയെല്ലാം ചിനച്ചു തുടങ്ങും. അതോടൊപ്പം മാങ്ങയുടെ പുളിയും കുറയാൻ തുടങ്ങും. കുട്ടികൾക്ക് സന്തോഷമാകും. ചിനച്ച മാങ്ങകൾ കാറ്റിൽ പെട്ടെന്നൊന്നും വീഴാറില്ല. കുട്ടികൾ കല്ലെടുത്ത് മാങ്ങ എറിഞ്ഞു വീഴ്ത്തും. സാബുവും, സമദും, ജാവിദും എത്രയോ വട്ടം മാങ്ങകൾ  എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. ഓർക്കാൻ കഴിയുമോ? മട്ടല് കൊണ്ടും എറിഞ്ഞ് വീഴ്‌ത്തിയിട്ടുണ്ട്.  ഒരിക്കൽ സാബുവിൻ്റെ ഒരു എളാപ്പ. അതായത് ഉപ്പയുടെ അനുജൻ തേങ്ങ നേരെ കുത്തനെ മേൽപ്പോട്ട് ഇട്ട് മാങ്ങാ തള്ളിയിട്ടിട്ടുണ്ട്. മാങ്ങ കിട്ടേണ്ട താമസം കുട്ടികൾ പാറന്മേൽ എറിഞ്ഞു പൊട്ടിക്കും. അല്ലെങ്കിൽ കടിച്ചു മുറിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കും. ഉപ്പും മുളകും ചേർത്ത് കഴിക്കുന്ന മാങ്ങ കഷ്ണത്തിൻ്റെ രസം !

മൺസൂൺ കാലം ആകുന്നതിന് മുമ്പായി മാവിന്മേലുള്ള മാങ്ങയെല്ലാം പഴുത്തു തുടങ്ങും. മാങ്ങയുടെ നിറമെല്ലാം മാറും. കാറ്റിലാടുന്ന മാമ്പഴക്കുലകൾ!  അത്യാവശ്യം ശക്തിയുള്ള കാറ്റടിക്കുമ്പോൾ മാങ്ങകൾ ഞെട്ടറ്റു വീഴും. വീണേണ്ട താമസം കുട്ടികൾ ഓടിച്ചെന്നു പെറുക്കിയെടുക്കും. ഉടനെ തന്നെ അതെടുത്ത് കടിച്ചു തിന്നും. പഴുത്ത് വീണ മാങ്ങയുടെ രസം ! മനസ്സിൻ്റെ മണിയറയിൽ ഇപ്പോഴും മറക്കാതെ കുത്തിയിരിക്കുന്നു. 

കാറ്റടിച്ചിട്ടും വീഴാതെ ബാക്കിയാകുന്ന മാങ്ങ പറിക്കാൻ കുട്ടികൾ മാവിൻമേൽ കയറും. കുട്ടിക്കാലത്ത് ബുദ്ധിക്കുറവ് ഉള്ളതിനാൽ മാവിന്മേൽ കയറുമ്പോൾ  പേടിയൊന്നും തോന്നാറില്ല. മഴ പെയ്തു നനഞ മാവിന്മൽ പോലും സാബുവും കൂട്ടുകാരും എത്രയോ വട്ടം കയറിയിട്ടുണ്ട്. കയറി കയറി മാവിൻ്റെ തുഞ്ചിൻമേൽവരെ എത്താറുണ്ട്. താഴേക്ക് നോക്കുമ്പോൾ പേടിയാകും.എങ്കിലും സമദിന് തീരെ പേടിയൊന്നും ഉണ്ടായിരുന്നില്ല. സമദിൻ്റെ പിന്നിലായി ജാവിദും അതിൻ്റെ പിന്നിലായി സാബുവും കയറും. ഇത്തിൾ കണ്ണിയെയും മറികടന്ന് മാവിൻ്റെ  തുഞ്ചിയിലെത്തി നോക്കുമ്പോൾ അങ്ങ് ചേളാരിയും, യൂനിവേഴ്സിറ്റിയും, ഉത്സവം നടക്കാറുള്ള  കോട്ടകുന്നും എല്ലാം കാണാം. മാവിൻ്റെ ഒരു കൊമ്പ് പോയിരുന്നത് കരണ്ട് ലൈൻ കമ്പിയുടെ മുകളിലൂടെ നേരെ അപ്പുറത്തെ തൊടിയിലേക്ക്. അതിന്മേൽ നിറയെ മാങ്കുലകൾ ഉണ്ടായിരുന്നു.  ആ മാങ്ങ പറിക്കാൻ സാബുവും സമദും കൊമ്പിന് മുകളിലൂടെ അപ്പുറത്തേക്ക് കൈ പിടിച്ചു പിടിച്ച് പോയിരുന്നു. സമദും അവൻ്റെ പിറകിലായി സാബുവും. ഇതെല്ലാം  ആലോചിക്കുമ്പോൾ ഉള്ളിൽ പേടിവരാത്തവരായ്  ആരാണുള്ളത്.ആരും ഉണ്ടാവുകയില്ല. വേനൽക്കാലമായാൽ മാങ്ങ തിന്ന് കുട്ടികളുടെ കവിൾ തുടുത്തിരുന്നു. കുട്ടികൾക്ക് അങ്ങിനെയൊരു നല്ലകാലം ഉണ്ടായിരുന്നു.

Photo: Courtesy 

.......

k.m.a paruthikkadu

പാറപ്പുറത്തെ വെയിലും മഴയും കൊണ്ട് നടന്നവൻ

കോഴിക്കോട് ജില്ലയിലെ ഫറോക്കിലുള്ള ഒരു ആശുപത്രിയിൽ സഫിയ- മുഹ്‌യിദ്ദീൻ കുട്ടി  എന്നവരുടെ ആദ്യത്തെ കൺമണിയായി ഈ ഭൂമി മണ്ണിൽ ഭൂജാതനായി. എങ്കിലും സാവ തടാകം വറ്റിവരണ്ടതൊന്നുമില്ല.  മലപ്പുറം ജില്ലയിലെ  വള്ളിക്കുന്ന് ഗ്രാമത്തിലെ പരുത്തിക്കാട്ടിൽ ഒരു ഇടത്തരം കുടുംബത്തിൽ ജീവിച്ചു വളർന്നു. ഉണ്ടാക്കി പാട്ടുപാടി കാറ്റും മഴയും വെയിലും കൊണ്ട്  നടന്നു. നാടായ നാട്ടിലെല്ലാം ഓടിച്ചാടി  കളിച്ചു രസിച്ചു വളർന്നു. മദ്രസയിലെ പരിപാടികളിൽ പാട്ടുപാടി. ദഫ് മുട്ട് കളിച്ചു.  പത്താംക്ലാസ്  പൂർത്തിയാക്കുവാൻ പല പല സ്‌ക്കൂളുകളിലായി പഠിച്ചു. നാലാം ക്ലാസ്സ് വരെ  പരുത്തിക്കാട് A.L.P സ്ക്കൂളിൽ. ഏഴാം ക്ലാസ്സ് വരെ അത്താണിക്കൽ നേറ്റീവ് A.U.P സ്ക്കൂളിൽ. യുവജനോത്സവത്തിൽ പങ്കെടുത്ത് പാട്ട് പാടിയെങ്കിലും സമ്മാനങ്ങളൊന്നും കിട്ടിയില്ല. വീട്ടു പറമ്പിൽ കൃഷിയിൽ ഉപ്പയെ സഹായിച്ചു. ഹൈസ്കൂൾ കാലഘട്ടം C.B.H.S.S സ്കൂളിൽ. മനസ്സു തുറന്ന് സംസാരിക്കാനുള്ള പേടി കാരണം ചെയ്യാത്ത കുറ്റത്തിന് ഹെഡ് മാസ്റ്ററിൽ നിന്നും ചുട്ട അടി വാങ്ങിച്ചു. ഈ കാലത്ത് ഉപ്പാ നടത്തുന്ന പലചരക്ക് പീടികയിൽ സാധനങ്ങൾ വില്ക്കുവാൻ ഉപ്പായെ സഹായിച്ചു. 


പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഇമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിഷയമെടുത്ത്  പഠിച്ചു. കണക്ക് തലയിൽ കയറില്ലാ എന്നു മനസ്സിലായതിനാലും അറബിക്കിന് നല്ല മാർക്ക് നേടിയതിനാലും ഡിഗ്രിക്ക് അറബിക് ഭാഷയും സാഹിത്യവും പഠിക്കുവാൻ  തെരഞ്ഞെടുത്തു. പഠിച്ചത്  മലബാറിലെ പ്രശസ്തമായ ഒരു സ്ഥാപനമായ ഫാറൂഖ് കോളേജിൽ. ഈ സമയത്ത് അറബി സാഹിത്യത്തിൽ ആകൃഷ്ടനായി. ഡബിൾ മെയിൻ ആയതിനാൽ ഇസ്ലാമിക ചരിത്രവും ഇന്ത്യൻ ചിരിത്രവും പഠിച്ചു.    കോളജ് ഇലക്ഷനിൽ ജനറൽ ക്യാപ്റ്റൻ ആയി മത്സരിച്ചു തോറ്റു തൊപ്പിയിട്ടു. ഡിപ്പാർട്ട്മെൻ്റിൻ്റെ ചില പരിപാടികളിൽ ഖുർആൻ പാരായണം ചെയ്യുവാൻ അവസരമുണ്ടായി. കോളേജിലെ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പറായി  ഇടം നേടിയിരുന്നു. പ്രാ ക്‌ടിസിനിടക്ക്  പരിക്ക് പറ്റിയപ്പോൾ ആ പരിപാടി നിർത്തിവെച്ചു.


ബിരുദാനന്തര ബിരുദം അങ്ങ് കാലിക്കറ്റ് സർവ്വകലാശാല അങ്കണത്തിൽ. വിഷയം അറബിക് ഭാഷയും സാഹിത്യവും. അറബി ഭാഷയോടൊപ്പാം ഇംഗ്ലീഷ് ഭാഷയും സംസാരിക്കുവാൻ അന്നത്തെ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേക പ്രോത്സാഹനം ലഭിച്ചു. അറബിക് ഇംഗ്ലീഷ് ഭാഷകൾ സംസാരിച്ചു തുടങ്ങി. ഡിപ്പാർട്ട്മെൻ്റിൽ വെച്ച് നടത്തിയ കാമ്പസ് ഇൻ്റർവ്യൂയിൽ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും അറബിക് വകുപ്പ് നടത്തിയ കവിത രചന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുവജനോത്സവത്തിലെ ഒരു പരിപാടിയിൽ അഭിനയിച്ചു സദസ്സിൻ്റെ കയ്യടി വാങ്ങി. അറബിക് വകുപ്പിലെ പഠനം പൂർത്തിയാക്കി വിടവാങ്ങൽ ചടങ്ങിൽ ഇംഗ്ലീഷിൽ പ്രസംഗിച്ചു.


യൂണിവേഴ്സിറ്റിയിൽ പഠിച്ച്കൊണ്ടിരിക്കുമ്പോൾ നാട്ടിലെ ഒരു മദ്റസയിൽ പഠിപ്പിച്ചു. കരുമനക്കാട്ടെ മദ്രസയിലും പഠിപ്പിച്ചു. കൂട്ടുംമുച്ചിയിലെ ഒരു സ്ഥാപനത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കാനും അവസരം ഒത്തു. വള്ളിക്കുന്ന് അത്താണിക്കലിലെ ഒരു സ്ഥാപനത്തിൽ അറബിക് ഭാഷ പഠിപ്പിച്ചു. കോഴിക്കോട്ടെ അറബിക് പഠിപ്പിക്കുന്ന ഒരു പ്രശസ്ത സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ അവസരം ഒത്തു. അതിനടുത്ത് തന്നെയുള്ള ഒരു ട്രാവൽ ഏജൻസിയിലും ജോലി ചെയ്യുകയുണ്ടായി.വിസ  തർജമ ചെയ്യലായിരുന്നു പരിപാടി. നാട്ടിലുള്ള ഒരു എക്സ്പോർട്ടിങ് കമ്പനിക്ക് വേണ്ടി തർജ്ജമ ചെയ്തു കൊടുത്തു.  വിമാന കമ്പനികളായ സൗദി എയർലൈൻസിലും എയർ ഇന്ത്യയിലും ജോലി നേടുവാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും സംഗതി നടന്നില്ല എങ്കിലും നിരാശനായില്ല.


തരക്കേടില്ലാത്ത ഒരു ജോലി ലഭിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഖത്തറിൽ ഒരു ജോലി കിട്ടി. ചെറിയ ശമ്പളം. എങ്കിലും വിസക്ക് പൈസയൊന്നും വേണ്ടിയിരുന്നില്ല. ഖത്തറിലെ ഒരു പ്രമുഖ കമ്പനിയാണ്. ഗവൺമെൻ്റിൻ്റെ വൈദ്യുതി-നിർമ്മാണ കരാറ്  ജോലികൾ ഏറ്റെടുക്കുന്ന ഒരു സ്ഥാപനമാണ്. തർജ്ജമ ചെയ്യൽ, അറബിയിൽ ലെറ്റർ ടൈപ്പ് ചെയ്യൽ, പി. ആർ. ഓ ജോലികൾ ഇവയെല്ലാം ചെയ്തു. അറബി സംസാര ഭാഷ മനസ്സിലാകുവാനും, സംസാരിക്കുവാനും തുടങ്ങി. പച്ചവെള്ളം പോലെയല്ലെങ്കിലും സംസാരത്തിൽ ഒഴുക്കു വന്നു തുടങ്ങി.രണ്ടു വർഷക്കാലം ഖത്തറിൽ ജോലി ചെയ്തു ജീവിച്ചു.


നാട്ടിൽ ലീവിൽ വന്ന സമയത്താണ് ടെക്‌നോ പാർക്കിലെ ഒരു അടിപൊളി കമ്പനിയിൽ ജോലി ലഭിക്കുന്നത്. സോഫ്ട്‌വെയർ കമ്പനിയാണ്. തർജ്ജമ ചെയ്യലാണ് പരിപാടി. സന്തോഷം തിരതല്ലി എന്ന് പറയേണ്ടതില്ലല്ലോ. കഴകൂട്ടത്തുള്ള ഒരു ഹോസ്റ്റലിൽ രണ്ടു വർഷം കൂട്ടുകാരോടൊത്ത്  താമസിച്ചു. ഒരു നാൾ രാത്രി പെരുമഴ പെയ്തു. സർവ്വത്ര വെള്ളം. കെട്ടിടത്തിൻ്റെ കുറച്ച് ഭാഗം വെള്ളത്തിനടിയിലായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രാൻസ്‌ലറ്റേഴ്സ് അസോസിയേഷനിൽ അംഗത്വം ലഭിച്ചു.  കേരളത്തിൽ നിന്നും ആദ്യമായി അസോസിയേഷൻ്റെ    അംഗത്വം ലഭിച്ച ആളായിമാറി. മനസ്സിൽ അഭിമാനം വിരിഞ്ഞു.


ടെക്നോ പാർക്കിൽ ജോലിചെയ്യുന്ന കാലത്താണ് ഒരു പ്രമുഖ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിൽ ജോലി ലഭിക്കുന്നത്. സ്ഥലം  ബാഗ്ലൂരിലുള്ള K.R പുരത്തെ ഓഫീസിൽ. അവിടെയും തർജമ തന്നെയായിരുന്നു മെയിൻ പരിപാടി. ഈ കാലത്ത്  ബൊമ്മന ഹള്ളിയിലും ബട്ടർ ഹള്ളിയിലും കൂട്ടുകാരോടൊത്ത് താമസിച്ചു. ഈ കമ്പനിയിൽ ജോലി ചെയ്യുന്ന  കാലത്താണ് A.P.T.S ൻ്റെ ഇൻ്റർനാഷണൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഈ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായിമാറുന്നത്. സർട്ടിഫിക്കേഷൻ എക്സാമിനർ പദവിയും ലഭിച്ചു. അപ്പോഴാണ് ഈയുള്ളവന്  സ്വന്തത്തോട് തന്നെ  മതിപ്പ് തോന്നി തുടങ്ങിയത്. സന്തോഷത്തിൻ്റെ തടാകം എന്നിൽ നിറഞ്ഞു കവിഞ്ഞത്.

(തുടരും)

ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി

കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...